Search This Blog

Monday, July 22, 2013

ഒരു സഹാബാ വനിതയുടെ പ്രാതനയുടെ ഉത്തരമായാണ് ഈ ആയതു ഇറങ്ങിയത്‌ ... അതില്‍ മുസ്ലിം സമൂഹത്തിനുള്ള നിയമങ്ങളും ഉണ്ട് ... ഏതാണ് ആ ആയതു ? ആരാണ് ആ സഹാബാ വനിതാ ??

Shameem Akbar
അസ്സലാമു അലയ്ക്കും വരഹ്മതുല്ലാഹ് .
(2) . ഇന്ന് നമുക്ക് മറ്റൊരു ആയതു പഠിക്കാം ..! കിട്ടുമോ എന്ന് പരീക്ഷിച്ചു നോക്ക് ..
ഒരു സഹാബാ വനിതയുടെ പ്രാതനയുടെ ഉത്തരമായാണ് ഈ ആയതു ഇറങ്ങിയത്‌ ... അതില്‍ മുസ്ലിം സമൂഹത്തിനുള്ള നിയമങ്ങളും ഉണ്ട് ... ഏതാണ് ആ ആയതു ? ആരാണ് ആ സഹാബാ വനിതാ ??
ഖുറാന്‍ എന്നും വായിക്കുന്നവരാണ് ..അതില്‍ ആയതു ഇറങ്ങിയതും അര്‍ത്ഥവും , മനസ്സിലാക്കാന്‍ ശ്രമിക്കണ്ടേ?Shameem Akbar's photo.

ura Mujadhila 58 : 1- 4 ayathukal
സൂക്തങ്ങളവതരിക്കാന്‍ പശ്ചാത്തലമൊരുക്കിയ വനിത, ഖസ്റജ്ഗോത്രത്തിലെ ഖൌല ബിന്‍തു സഅ്ലബയായിരുന്നു. ഔസ് ഗോത്രത്തിലെ ഒരു പ്രമുഖ സഹാബിയായ ഉബാദതുബ്നു സാമിതിന്റെ സഹോദരന്‍ ഔസുബ്നു സാമിതായിരുന്നു --- ഔസുബിന്‍ സ്വാമിത് വാര്‍ധക്യമാ
യപ്പോള്‍ അല്‍പം മുന്‍കോപിയായിത്തീര്‍ന്നു. ചില നിവേദനങ്ങളനുസരിച്ച് അദ്ദേഹത്തിന് കിറുക്കുപോലുള്ള എന്തോ ഉണ്ടായി. നിവേദകന്മാര്‍ അതെക്കുറിച്ച് كَانَ بِهِ لَمَمٌ എന്നാണ് പറഞ്ഞിരിക്കുന്നത്. ഭ്രാന്തല്ലാത്തതും എന്നാല്‍ അതുപോലുള്ളതുമായ ഒരവസ്ഥയെക്കുറിച്ചാണ് അറബിഭാഷയില്‍ لَمَمٌ എന്നു പറയുക. നമ്മുടെ ഭാഷയില്‍ കോപാധിക്യത്തെ `പിരാന്തു പിടിക്കുക` എന്നു പറയുന്നതുപോലെയാണിത്. ഈ അവസ്ഥയില്‍ മുമ്പ് അദ്ദേഹം പലവട്ടം ഭാര്യയെ ളിഹാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഇസ്ലാമില്‍ വന്ന ശേഷം ഭാര്യയുമായി കലഹിച്ച് ഇങ്ങനെ ചെയ്യുന്നത് ഇത് ആദ്യമായിട്ടായിരുന്നു. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ നബി(സ)യുടെ സന്നിധിയില്‍ വന്ന് സംഭവങ്ങളെല്ലാം കേള്‍പ്പിച്ചുകൊണ്ട് ഇപ്രകാരം അപേക്ഷിച്ചു: "തിരുദൂതരേ, എന്റെയും കുട്ടികളുടെയും ജീവിതം തകര്‍ന്നുപോകുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലുമൊരു മാര്‍ഗമുണ്ടാക്കിത്തരാനാവില്ലേ?`` പ്രവാചകന്‍ നല്‍കിയ മറുപടി വ്യത്യസ്ത നിവേദകന്‍മാര്‍ വ്യത്യസ്ത വാക്കുകളിലാണ് ഉദ്ധരിച്ചിട്ടുള്ളത്."ഈ വിഷയത്തില്‍ ഇതുവരെ എനിക്ക് വിധിയൊന്നും വന്നുകിട്ടിയിട്ടില്ല`` എന്നാണു ചിലരുടെ നിവേദനം. "നിങ്ങളദ്ദേഹത്തിന് നിഷിദ്ധമായിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്`` എന്നാണ് ചിലര്‍ ഉദ്ധരിച്ചിട്ടുള്ളത്. "നിങ്ങളദ്ദേഹത്തിന് നിഷിദ്ധയായിരിക്കുന്നു`` എന്നും നിവേദനം ചെയ്തിട്ടുണ്ട്. ഈ മറുപടി കേട്ട് അവര്‍ കേഴാന്‍ തുടങ്ങി. അദ്ദേഹം ത്വലാഖിന്റെ പദങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് നബി(സ)യെ അവര്‍ പലവട്ടം ഉണര്‍ത്തി. മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകര്‍ന്നുപോകുന്നതില്‍ നിന്ന് രക്ഷിക്കണമെന്ന് കെഞ്ചിക്കൊണ്ടിരുന്നു. പക്ഷേ ഓരോ വട്ടവും നബി (സ) അതേ ഉത്തരംതന്നെ ആവര്‍ത്തിച്ചു. ഇതിനിടയില്‍ പ്രവാചകനില്‍ വെളിപാട് ആഗതമാകുന്നതിന്റെ ലക്ഷണങ്ങളുളവായി. തുടര്‍ന്ന് ഈ സൂക്തം അവതരിക്കുകയും ചെയ്തു. അനന്തരം തിരുമേനി അവരോടു പറഞ്ഞു: (ചിലനിവേദനങ്ങള്‍ പ്രകാരം അവരുടെ ഭര്‍ത്താവിനെ വിളിച്ചു കല്‍പിച്ചു:) ഒരു അടിമയെ മോചിപ്പിക്കണം. അദ്ദേഹം അതിന് നിവൃത്തികേട് ബോധിപ്പിച്ചു. അപ്പോള്‍ പറഞ്ഞു: എങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കണം. അദ്ദേഹം ബോധിപ്പിച്ചു: മൂന്ന് നേരം തിന്നുകയും കുടിക്കുകയും ചെയ്തില്ലെങ്കില്‍ കണ്ണുകേടാവുന്ന അവസ്ഥയുള്ളവരാണ് ഔസ് ഗോത്രക്കാര്‍. തിരുമേനി പറഞ്ഞു: എങ്കില്‍ 60 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. അദ്ദേഹം പറഞ്ഞു: അതിനു മാത്രമുള്ള കഴിവ് എനിക്കില്ലല്ലോ; അങ്ങുതന്നെ സഹായിച്ചാലല്ലാതെ. അപ്പോള്‍ തിരുമേനി അറുപതാള്‍ക്ക് രണ്ടു നേരത്തെ ഭക്ഷണത്തിനു വേണ്ട അളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ അദ്ദേഹത്തിനു നല്‍കി. ഇതിന്റെ അളവിലും വ്യത്യസ്ത നിവേദനങ്ങളാണുള്ളത്. ചില നിവേദനങ്ങളില്‍ പ്രായശ്ചിത്തം ചെയ്യാന്‍ തിരുമേനി നല്‍കിയ അത്രതന്നെ ഭക്ഷ്യ വസ്തുക്കള്‍ ഹ: ഖൌലഃയും തന്റെ ഭര്‍ത്താവിനു നല്‍കിയതായി പറയുന്നുണ്ട് (ഇബ്നുജരീര്‍, മുസ്നദ് അഹ്മദ്, അബൂദാവൂദ് , ഇബ്നു അബീഹാതിം).

Sunday, July 21, 2013

ഖുര്‍ആനില്‍ ഒരു ആയത് കഅബ യുടെ ഉള്ളില്‍ ഇറങ്ങിയിട്ടുണ്ട് ..ഏതു ആയതനന്നു പറയുവാന്‍ പറ്റുമോ ? അതിന്റെ പഷചാതലം അറിയുമോ ?

Shameem Akbar
അസ്സലാമു അലയ്ക്കും വരഹ്മതുല്ലാഹ് .
ഖുറാന്‍ എന്നും വായിക്കുന്നവരാണ് ..അതില്‍ ആയതു ഇറങ്ങിയതും അര്‍ത്ഥവും , മനസ്സിലാക്കാന്‍ ശ്രമിചിടുണ്ടോ ? ഇന്ന് നമുക്ക് ഒരു ആയതു പഠിക്കാം ..!
ഖുര്‍ആനില്‍ ഒരു ആയത് കഅബ യുടെ ഉള്ളില്‍ ഇറങ്ങിയിട്ടുണ്ട് ..ഏതു ആയതനന്നു പറയുവാന്‍ പറ്റുമോ ? അതിന്റെ പഷചാതലം അറിയുമോ ? അറിയണ്ടേ?? ..!
മാക്കം ഫതഹിന്റെ സമയം .. നബിയും സഹാബതും മക്കയിലേക്ക് വരികയും , ധാരാളം ആളുകള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുയാണ് ... നബി (സ ) കഅബയുടെ അരികില്‍ എത്തുകയും , അതിനകത്ത് കയറുവാന്‍ കഅബയുടെ താക്കോല്‍ കൊണ്ട് വരുവാന്‍ ആവശ്യപെട്ടു .. താക്കോല്‍ ഉത്മാന്‍ ഇബ്നു തല്‍ഹാ (ആ സമയത്ത് ഇസ്ലാം സ്വീകരിചിടില്ല ) ന്റെ കയ്യില്‍ ആണന്നു അറിയുകയും അലി (ര ) നെ താക്കോല്‍ വാങ്ങുവാന്‍ അയക്കുകയുമ ചെയ്തു , ഉത്മാന്‍ ഇബ്നു തല്‍ഹാ താക്കോല്‍ നല്‍കിയില്ല , അലി(ര ) അത് പിടിച്ചു വാങ്ങുകയും തിരിച്ച്ച്ചു വന്നു കബ തുറക്കുയും ചെയ്തു ..
നബി (സ ) കഅബയുടെ അകഹ്ത്ത് കയറുകയും രണ്ടു രകത്തു സുന്നത് നമ്സ്കരിക്കുയും ചെയ്തു ..ഈ സമയം നബിയ്ടെ അമ്മ്മവനായ അബ്ബാസ്‌ ഇബ്നു അബ്ദുല്‍ മുത്തലിബ് നബിയോട് താക്കോല്‍ തങ്ങളുടെ കൈവശം വെക്കാം എന്നാ ആശയം പറഞ്ഞ്ഹു .. (യാ രസൂലുല്ല്‍ഹാ നമ്മുടെ കുടുംബം ആണല്ലോ ഹാജിമാര്‍ക്ക് ദാഹതിനുള്ള വെള്ളം കൊടുക്കുന്നത് , ഇനി ഈ താക്കോല്‍ നമുക്ക് ലബിക്കുയനകില്‍ രണ്ടു ഉത്ത്രാവദ്യത്ടം ആവും ..അതുകൊണ്ട് തകോല്‍ എന്നെ സൂക്ഷിക്കാന്‍ എല്പിക്കൂ )....
ഉടനെ അവിടെ ജിബ്രീല്‍ ഇറങ്ങുകയാണ് ..സുഭനല്ലഹ് ... എന്നിട്ട അവടെ അല്ലഹിവിന്റെ വചനം ഇറങ്ങി
إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرً‌ا
വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. ---ആയതു സൂറതു നിസാ ഇലെ 58 മത്തെ ആയത്താണ് ..! (4: 58) .
------------------------------------------------------------------------------------------
ആരുടെ കായില്‍ നിന്നാണോ കഅബയുടെ താക്കോല്‍ വാങ്ങിയത് ..അത് അവരുടെ കയ്യില്‍ തന്നെ നല്‍കുവാന്‍ അള്ളാഹു വിന്റെ കല്‍പ്പന വന്നു ... ആയത് ഇറങ്ങിയതും നബി (സ ) താക്കോല്‍ അലി (ര ) നോട് ഉത്തമന്‍ ഇബ്നു തല്‍ഹാ ക്ക് കൊണ്ട് കൊടുക്കുവാനും , മാപ്പക്ക്കാനും പറഞ്ഞ്ഹു .. ഉത്തരവ് പ്രകാരം അലി(ര ) നു തല്‍ഹയുടെ അടുക്കല്‍ പോവുകയും വളരെ വിനംയാട്ടോടെ താക്കോല്‍ ഏല്‍പ്പിക്കുകയും , ക്ഷമാപണം നടത്തുകയും ചെയ്തു ... ഇത് കണ്ട തലഹ അത്ഭുതം കൂറി .. അലീ തങ്ങള്‍ അല്ലേയ കുറച്ചു മുന്നേ എന്റെ അരികില്‍ വരികയും വൈകാരികമായി പെരുമാറുകയും , താകോല്‍ കൊണ്ട് പോവുകയും ചെയ്തത് ..... ???
വല്ലാഹി യാ ഉത്മാന്‍ ..കഥ്‌ അന്സല ല്ലാഹു ഫീക ഖുര്ര്‍ ആന .... തങ്ങള്‍ക്കു വേണ്ടി അള്ളാഹു വചനം ഇറക്കിയിരിക്കുന്നു ... ഇത് പടച്ച തമ്പുരാന്റെ കല്പ്പ്നയാണ് .. എന്നിട്ട സൂറ തു പ്രയാണം ചെയ്തു ... തത്സമയം ഉത്മാന്‍ ഇബ്നു തല്‍ഹാ --ഇന്നീ ആശ്ഹട് അന്ലാ ഇലാഹ ഇല്ല അല്ല ... വാ ആശഹ്ട് അന്ന മുഹമാടരസൂലുല്ലാ എന്നാ കളിമാത് ചൊല്ല്ലി മുസിം ആവുകയും ചെയ്തു ..
ഇന്ന്നും ആ കുടുംബതിനാന്‍ താക്കോല്‍ കൈവശം വെകാനുള്ള അധികാരം ഉള്ളത് ... സുഭാനല്ലഹ ..!